കൊച്ചി: മലയാള മാധ്യമ രംഗത്തെ പ്രധാന മാലിന്യങ്ങളിൽ ഒന്നായ കൈരളി ചാനൽ പതിവ് ജനിതക ഗുണം കാണിച്ച് വീണ്ടും രംഗത്തെത്തി. മൈനാഗപ്പള്ളി അപകടത്തിലെ പ്രതി അജ്മൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് എന്ന വാർത്തയാണ് കൈരളി എന്ന പേട്ടു ചാനൽ പുറത്തുവിട്ടത്.ഇതിനെതിരെയാണ് യൂത്ത് കോണഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തിൽ ഫെയ്സ് ബുക്ക് പേജിൽ പ്രതികരിച്ചത്. അജ്മൽ ഒരു സ്ഥിരം കുറ്റവാളിയാണ് എന്ന കൈരളി ചാനൽ വാർത്ത കണക്കിലെടുത്താൽ ഏത് പാർട്ടിക്കാരനായ സ്ഥിരം കുറ്റവാളിയാണ് എങ്കിൽ പോലും അത്തരമൊരാളെ പിടക്കാൻ കഴിവില്ലാത്ത വിജയനാണ് കേരളത്തിലെ ആഭ്യന്തര മന്ത്രിയെന്ന് തെളിയുകയാണെന്ന് രാഹുൽ പരിഹസിച്ചു. രാഹുലിൻ്റെ പ്രതികരണം ചുവടെ -:
- പ്രധാനപ്പെട്ട സിപിഎം നേതാക്കൾ പോലും മാധ്യമ പ്രവർത്തകരെ വിളിക്കുന്നത് മാപ്രകൾ എന്നാണ്. അത് അവർ നടത്തുന്ന അധമ മാധ്യമപ്രവർത്തനം കൊണ്ടാണ് എന്നാണ് അവരുടെ വാദം.
അങ്ങനെ ആണെങ്കിൽ കൈരളി എന്ന സ്ഥാപനത്തിലെ ജീവനക്കാരെ ‘മാമാപ്ര’ എന്ന് വല്ലതും വിളിക്കേണ്ടി വരും!!! ‘മ’ യുടെ എണ്ണം എത്ര കൂടിയാലും തെറ്റില്ല, അത്ര മലീമസമാണ് അവരുടെ ചെയ്തികൾ.
ഇപ്പോൾ തന്നെ നോക്കൂ, ഒരു സാധു സ്ത്രീയെ വാഹനം ഇടിച്ചു കൊന്നു വാഹനം നിർത്താതെ പോയ കേസിലെ പ്രതിയായ നാരധമൻ യൂത്ത് കോൺഗ്രസ്സ് ആണത്രെ.. അയാൾ യൂത്ത് കോൺഗ്രസ്സോ ഡിഫിയോ ആകട്ടെ, അയാളുടെ രാഷ്ട്രീയത്തിന് ഈ കേസിൽ എന്താണ് പ്രസകതി?
മറ്റൊന്ന് അയാൾ സ്ഥിരം കുറ്റവാളിയാണ് അത്രേ. നിങ്ങളുടെ ഭാഷയിലെ യൂത്ത് കോൺഗ്രസ്സുകാരനായ ഒരു സ്ഥിരം കുറ്റവാളിയെ പോലും പിടിച്ചു അകത്തിടാൻ കഴിയാത്തത്ര തോൽവിയാണോ വിജയൻ സാർ??
അക്ഷരം തെറ്റാതെ വിളിക്കാം 'മാമാപ്ര'
Kairali came to the channel with a regular illness. Rahul also mocked Vijayan in Mangut.